Sunday, August 28, 2016

ദൈവത്തിന്റെ വി.യോഹന്നാൻ

ദൈവത്തിന്റെ വി.യോഹന്നാൻ
st.john of god
 
പോർത്തുഗലിൽ എത്രയും താണ ഒരു കുടുംബത്തിൽ ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് യോഹന്നാൻ ജനിച്ചു .കാസ്റ്റീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ഒരാട്ടിടയന്റ ജോലിയാണ് യോഹന്നാൻ ലഭിച്ചത്.1522-ൽ പ്രഭുവിന്റെ കാലാൾ പടയിൽ ചേർന്നു ഫ്രഞ്ചുകാരും സ്പെയിനുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്തു. ഹങ്കറി ടർക്കിക്കെതിരായി നടന്ന യുദ്ധത്തിലും അദ്ദേഹം ഭാഗഭാക്കായി.അശുദ്ധ സമ്പർക്കത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിലുണ്ടായിരുന്ന ഭയം അദ്ദേഹം നഷ്ടപ്പെടുത്തി.
യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോൾ സെവീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ആട്ടിടയനായി. അന്ന് 40 വയസ്സു പ്രായമുണ്ടായിരുന്നു തന്റെ ഭൂതകാല ജീവിതത്തിലെ തെറ്റുകളെ പറ്റി ഓർത്ത് അദ്ദേഹത്തിന് സങ്കടം തോന്നി. രാവും പകലും പ്രാർത്ഥനയിലും ആശാനിഗ്രഹങ്ങളിലും ചെലവഴിച്ചു. ഇതു കൊണ്ട് തൃപ്ത്തിപ്പെടാരെ അവശസേവനത്തെ ലക്ഷ്യമാക്കി ആഫ്രിക്കയിലേക്ക് പുറപ്പെട്ടു.ജിബ്രാൾട്ടറിൽ വച്ച് ഒരു കുടുംബം കഷ്ടപ്പെടുന്നതായി കണ്ടപ്പോൾ അദ്ദേഹം അവിടെ താമസിച്ച് കൂലിപ്പണി ചെയ്ത് ആ കുടുംബത്തെ സംരക്ഷിച്ചു.പിന്നീട് അദ്ദേഹം ഒരു പുസ്തക വില്‌പനശാല തുടങ്ങി .
അക്കാലത്ത് ആവിലായിലെ വി.യോഹന്നാന്റെ ഒരു പ്രസംഗം കേട്ടപ്പോൾ അനുതാപ്പഭരിതനായി' ദേവാലയത്തിൽവച്ചു തന്നെ ഉറക്കെ നിലവിളിക്കാനിടയായി. ഭ്രാന്തനെപ്പോലെ തെരുവീഥിയിൽക്കൂടെ നടന്ന് പാപ പരിഹാരം ചെയ്തു കൊണ്ടിരുന്നു.വി.യോഹന്നാൻ ദെ അവീലായുടെ അടുക്കൽ ഒരു മുഴുവൻ കുമ്പസാരം നടത്തി.അന്ന് അദ്ദേഹത്തിന് 43 വയസുണ്ടായിരുന്നു .ഭ്രാന്തനാണെന്ന് കരുതി ജനങ്ങൾ അദ്ദേഹത്തെ ഭ്രാന്താലയത്തിൽ താമസിപ്പിച്ചു .അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഭ്രാന്താലയത്തിൽ നിന്ന് പോന്നശേഷം വിറക് വിൽപ്പന ആരംഭിക്കുകയും ലാഭംകൊണ്ട് ഒരു വാടക കെട്ടിടത്തിൽ അഗതികളെ സംരക്ഷിക്കുയും ചെയ്തു. അങ്ങനെ 154O - ൽ ഉപവിയുടെ സഭ സ്ഥാപിക്കുകയും ദരിദ്ര മന്ദിരം സ്ഥിരമായി നടത്താൻ കഴിഞ്ഞു. സഭയുടെ നിയമങ്ങൾ എഴുതിയതും ഔദ്രോഗികമായി സ്ഥാപനം നടത്തിയതും അദ്ദേഹത്തിന്റെ മരണശേഷമാണ്. പ്രഥമാംഗങ്ങൾ  1570-ലേ വ്രതങ്ങൾ സ്വീകരിച്ചുള്ളു
തന്റെ ആശുപത്രിക്ക് തീപിടിച്ചപ്പോൾ തീയിൽ കൂടെ കടന്ന് ചെന്ന് രോഗികളെ രക്ഷിച്ചു.ശരീരം പൊള്ളിയില്ല. കഠിനമായ അധ്വാനത്തിൽ ക്ഷീണിതനായ അദ്ദേഹം 55 -ാമത്തെ വയസിൽ നിര്യാതനായി.1690-ൽ 9- ാം അലക്സാണ്ടർ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്യ്തു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment